കായികം

10 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു, വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു; ബാബര്‍ അസമിനെതിരെ യുവതി

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാക് ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെതിരെ ഗുരുതര ആരോപണവുമായി യുവതി. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായും, ലൈംഗീകമായി പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നു. 

2010ല്‍ ബാബര്‍ അസം തനിക്ക് വിവാഹ വാഗ്ദാനം നല്‍കി. തന്നെ ബാബര്‍ഗര്‍ഭിണിയാക്കുകയും, ശാരീരികമായി ഭീഷണിപ്പെടുത്തുകയും, വധഭീഷണി മുഴക്കിയതായും യുവതി ആരോപിച്ചു. ക്രിക്കറ്റ് ലോകത്തിന് ബാബര്‍ സുപരിചിതനാവുന്നത് മുന്‍പ് തന്നെ ബാബറുമായുള്ള തന്റെ ബന്ധം തുടങ്ങിയിരുന്നതായും യുവതി പറഞ്ഞു. 

ഒരേ നാട്ടിലാണ് ഞാനും ബാബറും വളര്‍ന്നത്. സ്‌കൂളില്‍ സുഹൃത്തുക്കളായിരുന്നു. ഒരുമിച്ചായിരുന്നു ഈ സമയമെല്ലാം ഞങ്ങള്‍. 2010ല്‍ എന്റെ നാട്ടില്‍ വെച്ച് ബാബര്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തി. ഞാന്‍ അത് സ്വീകരിച്ചു. 

സമയം മുന്‍പോട്ട് പോയപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ അടുക്കുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ കുടുംബങ്ങള്‍ ഇതിന് എതിരായിരുന്നു. വാടക വീടുകളിലാണ് എന്നെ ബാബര്‍ താമസിപ്പിച്ചിരുന്നത്. വിവാഹിതരാവാന്‍ ഞാന്‍ ബാബറിനോട് ആവശ്യപ്പെട്ടെങ്കിലും ബാബര്‍ അത് നീട്ടിക്കൊണ്ടു പോയി. 

വിവാഹം കഴിക്കാമെന്ന് എനിക്ക് വാഗ്ദാനം നല്‍കി. എന്നെ ഗര്‍ഭിണിയാക്കി, മര്‍ദിച്ചു. എന്നെ ഭീഷണിപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്തു, യുവതി ആരോപിക്കുന്നു. എന്നാല്‍ ഇതേ യുവതി തന്നെ ബാബറിന് എതിരെ ആരോപണം ഉന്നയിച്ച് എത്തിയിരുന്നതായും, പിന്നാലെ ബാബറിനോട് ഇവര്‍ ക്ഷമ പറഞ്ഞതായും പാക് മാധ്യമപ്രവര്‍ത്തകനായ സജ് സാദിഖ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും