കായികം

ഐപിഎല്ലിന് നൈറ്റ്കര്‍ഫ്യു ബാധകമല്ല; രാത്രി 8 മണിക്ക് ശേഷവും പരിശീലനത്തിന് അനുമതി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് കേസുകളില്‍ മഹാരാഷ്ട്രയില്‍ വലിയ വര്‍ധനവ് വന്നതോടെ നൈറ്റ് കര്‍ഫ്യൂ, നിയന്ത്രിത ലോക്ക്ഡൗണ്‍ എന്നിവ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാത്രി കാല കര്‍ഫ്യു ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഐപിഎല്ലിന് ബാധകമല്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

രാത്രി എട്ട് മണി കഴിഞ്ഞും പരിശീലനം നടത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവാദം നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വേണം പരിശീലനം. മത്സര സമയപ്രകാരം, രണ്ട് പ്രാക്ടീസ് സെഷനുകളിലായാണ് എംസിഎയിലെ കളിക്കാരുടെ പരിശീലനം. വൈകുന്നേരം നാല് മണി മുതല്‍ 6.30 വരേയും, 7.30 മുതല്‍ 10 മണി വരേയുമാണ് പരിശീലനം. 

നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ എട്ട് മണിക്ക് ശേഷം പരിശീലനം നടത്താന്‍ അനുവദിക്കണം എന്ന് ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി. ആറ് വേദികളിലായാണ് ഇത്തവണ ഐപിഎല്‍. ഏപ്രില്‍ 10ന് ചെന്നൈ-ഡല്‍ഹി പോരോടെയാണ് വാങ്കഡെ സ്‌റ്റേഡിയത്തിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ