കായികം

ഇത് ബോള്‍ ഓഫ് ദി സെഞ്ചുറിയോ? വോണിന്റെ ഡെലിവറി വീണ്ടും സൃഷ്ടിച്ച് പാര്‍ക്കിന്‍സണ്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബോള്‍ ഓഫ് ദി സെഞ്ചുറി വീണ്ടും കണ്ടോ എന്ന സംശയത്തിലാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍. ഇംഗ്ലീഷ് കൗണ്ടിയിലാണ് 28 വര്‍ഷത്തിന് ശേഷം ബോള്‍ ഓഫ് ദി സെഞ്ചുറിയെ ഓര്‍മിപ്പിക്കുന്ന ഡെലിവറി വരുന്നത്. 

ലാന്‍കഷൈറിന്റെ മാറ്റ് പാര്‍കിസന്‍ന്റെ കൈകളില്‍ നിന്നാണ് നോര്‍താംഷയറിന്റെ ആദം റോസിങ്ടണെ പുറത്താക്കാന്‍ അതിശയിപ്പിക്കുന്ന ഡെലിവറി വന്നത്. ലെഗ് സൈഡിലേക്ക് വന്ന പന്ത് പിച്ച് ചെയ്തതിന് ശേഷം പൊടുന്നനെ ടേണ്‍ ചെയ്ത് ഓഫ് സ്റ്റംപ് ഇളക്കി. 

1993ല്‍ ആഷസിലാണ് വോണിന്റെ വിരലുകളില്‍ നിന്ന് അത്ഭുത ഡെലിവറി കുത്തി തിരിഞ്ഞ് എത്തിയത്. ഓള്‍ഡ് ട്രോഫോര്‍ഡില്‍ അന്ന് മൈക്ക് ഗാറ്റിങ്ങിനെ നൂറ്റാണ്ടിന്റെ ഡെലിവറിയിലൂടെ വോണ്‍ കൂടാരം കയറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ