കായികം

സൗത്ത് ആഫ്രിക്കയില്‍ കോഹ്‌ലിയുടെ സഹായി രോഹിത് ശര്‍മ? വൈസ് ക്യാപ്റ്റന്‍ സ്ഥാനം രഹാനെയ്ക്ക് നഷ്ടമായേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ രോഹിത് ശര്‍മ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ആയേക്കുമെന്ന് സൂചന. നിലവില്‍ രഹാനെയാണ് ഇന്ത്യയുടെ ടെസ്റ്റിലെ ഉപനായകന്‍. എന്നാല്‍ രഹാനെയുടെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രോഹിത്തിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ കോഹ് ലിയുടെ അഭാവത്തില്‍ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. എന്നാല്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ രഹാനെയ്ക്ക് കഴിഞ്ഞില്ല. ഇതോടെ പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റില്‍ രഹാനെയെ ടീമില്‍ നിന്ന് പുറത്താക്കിയേക്കും എന്ന വിലയിരുത്തലുകള്‍ ശക്തമായിരുന്നു. 

ഏഴ് ഇന്നിങ്‌സില്‍ നിന്ന് 109 റണ്‍സ് മാത്രം

ഏഴ് ഇന്നിങ്‌സില്‍ നിന്ന് 109 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് നേടാന്‍ കഴിഞ്ഞത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സെഞ്ചുറി നേടിയതിന് ശേഷം ഫോമിലേക്ക് ഉയരാന്‍ രഹാനെയ്ക്ക് കഴിഞ്ഞില്ല. ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ രഹാനെ ഉള്‍പ്പെട്ടാലും വൈസ് ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിന് നല്‍കാനാണ് സാധ്യത കൂടുതല്‍. 

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യന്‍ സംഘത്തെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മറ്റി യോഗം ഉടന്‍ ചേരും. സൗത്ത് അഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി കഴിഞ്ഞു. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യ കളിക്കും. നേരത്തെ ട്വന്റി20 പരമ്പരയും പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ട്വന്റി20 പരമ്പര മറ്റൊരു സമയത്തേക്ക് മാറ്റിയതായാണ് ബിസിസിഐ അറിയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍