കായികം

1960 മുതല്‍ 2016 വരെ 9 ഓണ്‍ ഗോളുകള്‍; 2020 യൂറോയില്‍ മാത്രം വലയിലായത് 9 സെല്‍ഫ് ഗോളുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്നും വേട്ടയാടപ്പെടാന്‍ പാകത്തിലെ ദുസ്വപ്‌നങ്ങളിലൊന്നിലേക്ക് പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരെ ഉനെ സിമോണ്‍ വീണപ്പോള്‍ യൂറോ കപ്പിന്റെ ചരിത്രത്തിലെ മറ്റൊരു കല്ലുകടി കൂടിയായി അത്. ഏറ്റവും കൂടുതല്‍ ഓണ്‍ ഗോളുകള്‍ വഴങ്ങിയ യൂറോ കപ്പ് സീസണ്‍ ആയി ഇത്. 

യൂറോ 2020ല്‍ ഇതുവരെ 9 ഓണ്‍ ഗോളുകളാണ് പിറന്നത്. മറ്റ് വര്‍ഷങ്ങളിലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ എല്ലാമായി പിറന്ന ഓണ്‍ ഗോളുകള്‍ യൂറോ 2020 എഡിഷനില്‍ മാത്രമായി വന്നു. ഓണ്‍ ഗോളിലൂടെയാണ് യൂറോ 2020ലെ ആദ്യ ഗോളും പിറന്നത്. ഇറ്റലിക്കെതിരായ കളിയില്‍ തുര്‍ക്കി താരം ഡെമിറലില്‍ നിന്നായിരുന്നു ഇത്. 

തുര്‍ക്കി താരത്തിന് ശേഷം ഹമ്മല്‍സ്, റൂബന്‍ ഡയസ്, ഹറാഡെസ്‌കി, റാഫേല്‍ ഗ്യുറേരോ, പോളിഷ് ഫുട്‌ബോള്‍ താരം ചെസ്‌നി, മാര്‍ട്ടിന്‍ ഡുബ്രാവോക്ക, സ്ലൊവാക്യന്‍ ഫുട്‌ബോള്‍ താരം ജൂറജ് കക്ക, പെഡ്രി എന്നിവരാണ് യൂറോ 2020ല്‍ ഇതുവരെ ഓണ്‍ ഗോള്‍ അക്കൗണ്ടിലേക്ക് പേര് ചേര്‍ത്തവര്‍. 

ക്രൊയേഷ്യക്കെതിരെ ഓണ്‍ ഗോള്‍ വഴങ്ങിയതിന്റെ ഉത്തരവാദിത്വം കണക്കുകളില്‍ പെഡ്രിയുടെ പേരിലാണ് കുറിക്കപ്പെടുന്നത് എങ്കിലും അവിടെ വിനയായത് സിമോണിന്റെ പിഴവാണെന്ന് വ്യക്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ