കായികം

ചെസ്സ് ഒളിംപ്യാഡിനിടെ കടലിനടിയില്‍ ചതുരംഗക്കളി; 60 അടി താഴ്ചയില്‍ 'തമ്പിയും'

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കടലിനടയില്‍ 60 അടി താഴ്ചയില്‍ ചെസ്സ്. ചെസ്സ് ഒളിംപ്യാഡിന്റെ ആവേശം കൂട്ടിയാണ് കടലിനടിയില്‍ ചെസ്സ് മത്സരം നടന്നത്. മത്സരാര്‍ഥികള്‍ക്കൊപ്പം തമ്പിയും കടലിനടിയിലെത്തി. 

മഹാബലിപുരത്തെ നീലാങ്കരയിലെ കാരമ്പക്കത്തെ കടലിലാണ് സംഭവം. സ്‌കൂബ ഡൈവിങ് പരിശീലകന്‍ അരവിന്ദ് തരുണ്‍ശ്രീയും സംഘവുമാണ് കടലിനടിയില്‍ ചെസ്സ് കളിച്ചത്. ഇവര്‍ക്കൊപ്പം ചെസ്സ് ഒളിംപ്യാഡിന്റെ ഭാഗ്യമുദ്രയായ തമ്പിയും എത്തി. സ്‌കൂബാ ഡൈവിങ്ങിന്റെ വസ്ത്രങ്ങള്‍ക്ക് പകരം മുണ്ടും വേഷ്ടിയും തമ്പിയുടെ മുഖംമൂടിയും അണിഞ്ഞാണ് സ്‌കൂബാ ഡൈവര്‍ കടലിനടിയില്‍ വന്നത്. 

വെള്ളത്തില്‍ പൊങ്ങാത്ത വിധമുള്ള ചെസ്സ് ബോര്‍ഡും കരുക്കളുമാണ് ഇതിനായി കൊണ്ടുവന്നത്. ആംഗ്യഭാഷയിലാണ് ആശയ വിനിമയം നടത്തിയത്. ഇന്ത്യ ആദ്യമായാണ് ചെസ്സ് ഒളിംപ്യാഡിന് വേദിയായത്. ഓപ്പണ്‍, വനിതാ സെഷനുകളിലായി 2000 കളിക്കാരാണ് ഒളിംപ്യാഡിന്റെ ഭാഗമായത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു