ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ തെറ്റിക്കാതെ ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധു. സെമിയില്‍ സിംഗപ്പൂരിന്റെ ജിയാ മിന്‍ യെവോയെ ആണ് സിന്ധു വീഴ്ത്തിയത്. സ്‌കോര്‍ 21-19, 21-17. കോമണ്‍വെല്‍ത്ത് ഗെയിംസിലെ തന്റെ ആദ്യ സ്വര്‍ണമാണ് സിന്ധു ബിര്‍മിങ്ഹാമില്‍ ലക്ഷ്യമിടുന്നത്.
2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നേടിയ വെള്ളി ബിര്‍മിങ്ഹാമില്‍ സ്വര്‍ണത്തിലേക്ക് എത്തിക്കാന്‍ സിന്ധുവിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. അന്ന് ഇന്ത്യയുടെ തന്നെ സൈനയോടാണ് സിന്ധു തോറ്റത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇത് മൂന്നാം തവണയാണ് സിന്ധു ഫൈനലില്‍ കടക്കുന്നത്.
ബിര്‍മിങ്ഹാമില്‍ തോല്‍വി അറിയാതെയാണ് സിന്ധുവിന്റെ കുതിപ്പ്. മിക്‌സഡ് ടീം വിഭാഗത്തിലും സിന്ധു ജയം പിടിച്ചിരുന്നു. മിക്‌സഡില്‍ 1-3ന് മലേഷ്യയോട് ഇന്ത്യ തോറ്റപ്പോള്‍ സിന്ധുവാണ് ഒരേയൊരു ജയം നേടിയത്. മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ