കായികം

'അര്‍ജന്റീനക്കാരനായ റഫറി ഞങ്ങള്‍ക്കെതിരെ കളിച്ചു'; ആരോപണവുമായി ബ്രൂണോയും പെപെയും

സമകാലിക മലയാളം ഡെസ്ക്

ദോഹ: മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് പുറത്തായതിന് പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ പോര്‍ച്ചുഗല്‍ താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസും പെപെയും. അര്‍ജന്റീനക്കാരനായ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിക്കുക എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പെപെ പറഞ്ഞത്. 

ഇന്നലത്തെ സംഭവങ്ങള്‍ക്ക് ശേഷം, മെസി സംസാരിച്ചതിന് ശേഷം മുഴുവന്‍ അര്‍ജന്റീനക്കാരുടേയും സംസാരം ഇതാണ്. അവരുടെ കൂട്ടത്തിലെ റഫറിയാണ് ഇവിടെ വന്നത്. രണ്ടാം പകുതിയില്‍ എന്താണ് സംഭവിച്ചത്? ഗോള്‍കീപ്പറെ ഇടിച്ച് താഴെയിട്ടു. 8 മിനിറ്റ് മാത്രമാണ് അധിക സമയമായി നല്‍കിയത്. ഞങ്ങള്‍ കഠിനാധ്വാനം ചെയ്തിട്ടും റഫറി അനുവദിച്ചത് എട്ട് മിനിറ്റ് മാത്രം. എന്നും പെപെ പറഞ്ഞു. 

പോര്‍ച്ചുഗല്‍ റഫറിമാര്‍ ഉണ്ടാവില്ല

കൂടുതല്‍ ഇഞ്ചുറി ടൈം നല്‍കണമായിരുന്നു എന്നാണ് ബ്രൂണോ ഫെര്‍ണാണ്ടസ് പ്രതികരിച്ചത്. ടൂര്‍ണമെന്റില്‍ കളിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള റഫറിമാരെ ലോകകപ്പില്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ നിയോഗിക്കരുത്. റഫറിയുടെ സമീപനം എന്താവും എന്ന് ഞങ്ങള്‍ക്ക് കളി തുടങ്ങും മുന്‍പ് തന്നെ അറിയാമായിരുന്നു എന്നും പോര്‍ച്ചുഗല്‍ മുന്നേറ്റനിര താരം പറയുന്നു. 

നിര്‍ഭാഗ്യവശാല്‍ ഇത്തരം ടൂര്‍ണമെന്റുകളില്‍ പോര്‍ച്ചുഗല്‍ റഫറിമാര്‍ ഉണ്ടാവില്ല. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇപ്പോഴും തുടരുന്ന ടീമുകളുടെ റഫറിമാര്‍ ഉണ്ടാവും. അത് എനിക്ക് വിചിത്രമായി തോന്നുന്നു. എന്നാല്‍ അതിലേക്ക് കൂടുതല്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞങ്ങളുടെ തോല്‍വിയുടെ കാരണം അത് മാത്രമല്ല, ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്