കായികം

കോവിഡ് ശ്വാസകോശത്തെ ബാധിച്ചു, ഓടാന്‍ പോലും കഴിയുന്നുണ്ടായില്ല: മെസി 

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കോവിഡ് ബാധിതനായ സമയം നേരിട്ട ശാരിരിക ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. കോവിഡിന്റെ പാര്‍ശ്വഫലങ്ങള്‍ അലട്ടിയിരുന്നതായാണ് മെസി പറയുന്നത്. 

കോവിഡ് വന്നതിന് പിന്നാലെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ടു. കോവിഡ് മുക്തനായി തിരിച്ചെത്തി കഴിഞ്ഞ് ഒന്നര മാസത്തോളം തനിക്ക് ഓടാന്‍ പോലും കഴിയുന്നുണ്ടായില്ല. ഏറ്റവും വേഗത്തില്‍ കളിക്കളത്തിലേക്ക് തിരികെ എത്താനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതായും മെസി പറയുന്നു. 

എനിക്ക് പരിശീലനം നടത്തണമായിരുന്നു. മുന്‍പോട്ട് പോകാനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷേ അത് ആരോഗ്യനിലയെ കൂടുതല്‍ വഷളാക്കിയതായും താരം പറഞ്ഞു. ഈ വര്‍ഷം ജനുവരി ആദ്യമാണ് മെസിക്ക് കോവിഡ് പോസിറ്റീവായത്. പനി, ചുമ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് മെസിക്ക് കോവിഡ് ബാധിതനായ സമയം പ്രകടമായത്. 

എന്നാല്‍ പിന്നാലെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അലട്ടി. ഒരു ഫ്രഞ്ച് കപ്പ് മത്സരവും രണ്ട് ലീഗ് മത്സരവും മെസിക്ക് കോവിഡിനെ തുടര്‍ന്ന് നഷ്ടമായി. പിഎസ്ജിയില്‍ ഇണങ്ങാന്‍ പ്രയാസപ്പെടുന്ന മെസിക്ക് കോവിഡും വലിയ തിരിച്ചടിയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും