കായികം

ചെല്‍സി വില്‍ക്കാനുള്ള ശ്രമം പാളുന്നു; അബ്രാമോവിച്ചിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് യുകെ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി വില്‍ക്കാനുള്ള അബ്രാമോവിച്ചിന്റെ നീക്കം ഉടന്‍ നടന്നേക്കില്ല. റഷ്യന്‍ ശതകോടീശ്വരന്റെ അക്കൗണ്ട് യുകെ മരവിപ്പിച്ചതോടെയാണ് ഇത്. 

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നാണ് അബ്രാമോവിച്ചിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചിരിക്കുന്നത്. സ്വത്തുക്കള്‍ മരവിപ്പിക്കും എന്ന സൂചനകള്‍ വന്നതോടെയാണ് ചെല്‍സി വില്‍ക്കാനുള്ള നീക്കം അബ്രാമോവിച്ച് ആരംഭിച്ചത്. 

ഏഴ് റഷ്യന്‍ ശതകോടീശ്വരന്മാരുടേയും സ്വത്തുക്കള്‍ മരവിപ്പിച്ചു

അബ്രാമോവിച്ചിനൊപ്പം യുകെയില്‍ ബിസിനസ് നടത്തുന്ന ഏഴ് റഷ്യന്‍ ശതകോടീശ്വരന്മാരുടേയും സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇഗോള്‍ സെച്ചിന്‍, ഒലെഗ് ഡെറിപാസ്‌ക, അലെക്‌സി മില്ലര്‍, നികോളായി ടോക്കറേവ്, ആന്‍ഡ്രെ കോസ്റ്റിന്‍, ദിമിത്രി ലെബെഡേവ് എന്നീ കോടീശ്വരന്മാരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 

മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനും യുകെയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും അബ്രാമോവിച്ചിന് വിലക്കുണ്ട്. ഇതോടെയാണ് ചെല്‍സി വില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്. ചെല്‍സിയുടെ നടത്തിപ്പ് അവകാശം ക്ലബിന്റെ തന്റെ ചാരിറ്റി സൊസൈറ്റിക്ക് അബ്രാമോവിച്ച് കൈമാറിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്