കായികം

മരണ വാര്‍ത്ത നിഷേധിച്ച് എത്തി, മണിക്കൂറുകള്‍ പിന്നിടും മുന്‍പ് മരണത്തിന് കീഴടങ്ങി സൂപ്പര്‍ ഏജന്റ്‌

സമകാലിക മലയാളം ഡെസ്ക്


ടൂറിൻ: ഇറ്റാലിയൻ ഫുട്‌ബോൾ ഏജന്റ് മിനോ റയോള അന്തരിച്ചു. അസുഖ ബാധയെ തുടർന്നാണ് യൂറോപ്പിലെ നിരവധി മുൻനിര താരങ്ങളുടെ ഏജന്റായ റയോളയുടെ മരണം എന്നാണ് റിപ്പോർട്ടുകൾ. 

സ്വീഡിഷ് താരം സ്ലാറ്റൻ ഇബ്രാഹീമോവിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബ, ബൊറൂസിയ ഡോർട്മുണ്ടിന്റെ നോർവീജിയൻ താരം എർലിങ് ഹാളണ്ട്, പിഎസ്.ജിയുടെ ഇറ്റാലിയൻ താരം മാർക്കോ വെറാറ്റി, ഗോൾ കീപ്പർ ജിയാൻലൂജി ഡോണരുമ എന്നീ കളിക്കാരുടെ ഏജന്റാണ് റയോള.

ഏപ്രില്‍ 28ന് റയോള മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് അത് തള്ളി രൂക്ഷമായി പ്രതികരിച്ചാണ് റയോള എത്തിയത്. പക്ഷേ ദിവസങ്ങള്‍ പിന്നിടും മുന്‍പ് തന്നെ റയോള മരണത്തിന് കീഴടങ്ങി. 

കളിക്കാരനും ഫുട്‌ബോൾ അഡ്മിനിസ്‌ട്രേറ്റരുമായ റയോള പിന്നീട് ഫുട്‌ബോൾ ലോകത്തെ പ്രധാന സാന്നിധ്യമായി. പിന്നീട് സ്‌പോട്‌സ് പ്രമോഷന് വേണ്ടി ജോലിയാരംഭിച്ച റയോള സ്‌പോട്‌സ് ഏജന്റ് കമ്പനിക്കും തുടക്കം കുറിച്ചു. ഇവിടെ നിന്നായിരുന്നു യൂറോപ്പിലെ പ്രധാന ഏജന്റായി മാറിയ റയോളയുടെ വളർച്ച.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു