കായികം

ഡല്‍ഹിയുടെ വഴി മുടക്കി മുംബൈ ഇന്ത്യന്‍സ്; 5 വിക്കറ്റ് ജയം; ബാംഗ്ലൂര്‍ പ്ലേഓഫില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ പ്ലേഓഫ് ചിത്രം തെളിഞ്ഞു. മുംബൈ ഇന്ത്യന്‍സിനോട് 5 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതോടെ ഡല്‍ഹി പ്ലേഓഫ് കാണാതെ പുറത്തായി. ഇതോടെ നാലാം സ്ഥാനക്കാരായി ബാംഗ്ലൂര്‍ പ്ലേഓഫ് ഉറപ്പിച്ചു. 

നിര്‍ണായക മത്സരത്തില്‍ 160 റണ്‍സ് ആണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി മുംബൈക്ക് മുന്‍പില്‍ വെച്ചത്. 5 പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച് മുംബൈ വിജയ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുമ്രയാണ് കളിയിലെ താരം. 

35 പന്തില്‍ നിന്ന് 3 ഫോറും നാല് സിക്‌സും സഹിതം 48 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഡെവാള്‍ഡ് ബ്രെവിസ് 37 റണ്‍സും ടിം ഡേവിഡ് 11 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സും സഹിതം 34 റണ്‍സും നേടി. തിലക് വര്‍മ 21 റണ്‍സ് എടുത്ത് പുറത്തായി. രോഹിത് ശര്‍മയ്ക്ക് രണ്ട് റണ്‍സ് മാത്രമാണ് എടുക്കാനായത്. 

സമ്മര്‍ദത്തിലേക്ക് വീണ് ഡല്‍ഹി

ബ്രെവിസിന്റെ ക്യാച്ച് പന്ത് നഷ്ടപ്പെടുത്തിയതും ടിം ഡേവിഡിന് എതിരെ ഡിആര്‍എസ് എടുക്കാന്‍ പന്ത് തയ്യാറാവാതിരുന്നതും ഡല്‍ഹിക്ക് തിരിച്ചടിയായി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സിലേക്ക് എത്തിയത്. 

നാലു സിക്‌സും ഒരു ഫോറുമടക്കം 34 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത റോവ്മാന്‍ പവലാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥ്വി ഷാ (24), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (39), അക്ഷര്‍ പട്ടേല്‍ (19) എന്നിവരും ഡല്‍ഹി നിരയില്‍ പൊരുതി. ഒരു ഘട്ടത്തില്‍ നാലിന് 50 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച പന്ത്  പവല്‍ സഖ്യമാണ് 100 കടത്തിയത്. ഇരുവരും ചേര്‍ന്ന് ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡിലേക്ക് 75 റണ്‍സ് ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍