കായികം

അന്ന് കോഹ്‌ലി, ഇന്ന് ബട്‌ലര്‍; നാല് സെഞ്ച്വറി, ഓറഞ്ച് ക്യാപ്; എന്നിട്ടും കിരീടമില്ല  

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ജോസ് ബാട്‌ലറിന്റെ മാരക ഫോമിന്റെ ബലത്തിലായിരുന്നു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഫൈനല്‍ വരെയുള്ള കുതിപ്പ്. ഈ സീസണില്‍ അപാര ഫോമില്‍ ബാറ്റ് വീശിയ താരത്തിന് പക്ഷേ ഫൈനലില്‍ ടീം കിരീടം കൈവിടുന്നതും കാണേണ്ടി വന്നു. മറ്റൊരു വിരാട് കോഹ്‌ലിയായി ബട്‌ലര്‍ ഇത്തവണ മാറി. 

സീസണില്‍ നാല് സെഞ്ച്വറിയടക്കം ബട്‌ലര്‍ അടിച്ചെടുത്തത് 863 റണ്‍സ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സും ഫോറും അടിച്ചെടുത്ത ബാറ്ററും ബട്‌ലറാണ്. ഓറഞ്ച് ക്യാപ് സീസണിലെ ഏതാണ്ട് എല്ലാ സമയത്തും കൈയില്‍ വച്ചതും ഇംഗ്ലീഷ് ബാറ്റര്‍ തന്നെ. പക്ഷേ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ രാജസ്ഥാന് കിരീടം അടിയറവ് വയ്‌ക്കേണ്ടി വന്നു. 

സമാന രീതിയില്‍ ബാറ്റ് വീശി ടീമിനെ ഫൈനല്‍ വരെ എത്തിച്ച് കിരീടം കൈവിടേണ്ടി വന്ന അനുഭവം വിരാട് കോഹ്‌ലിക്കുമുണ്ടായി. 2016 സീസണിലായിരുന്നു ആര്‍സിബിയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്ന കോഹ്‌ലി മിന്നും ഫോമില്‍ ബാറ്റ് വീശി ടീമിനെ ഫൈനല്‍ വരെ എത്തിച്ചത്. പക്ഷേ അന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് എട്ട് റണ്‍സിന് പരാജയപ്പെടാനായിരുന്നു കോഹ്‌ലിക്കും സംഘത്തിനും യോഗം. 

ആ സീസണില്‍ നാല് സെഞ്ച്വറിയടക്കം 973 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും കോഹ്‌ലിയുടെ പേരിലാണ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു