കായികം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലേക്ക്; പരിശീലന ക്യാമ്പ് ജൂണ്‍ അഞ്ചിന് തുടങ്ങും; ദക്ഷിണാഫ്രിക്ക രണ്ടിന് എത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പോരാട്ടങ്ങള്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലേക്ക്. തിരക്കിട്ട ഷെഡ്യൂളാണ് ടീമിനെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയാണ് ഇന്ത്യ ആദ്യം കളിക്കുന്നത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക നേര്‍ക്കുനേര്‍ പോരിലുള്ളത്. ജൂണ്‍ ഒന്‍പതിനാണ് ആദ്യ മത്സരം. 12, 14, 17, 19 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്‌കോട്ട്, ബംഗളൂരു എന്നിവയാണ് വേദികള്‍. 

ജൂണ്‍ അഞ്ചിന് ഡല്‍ഹിയില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിനായി ഒന്നിക്കും. ദക്ഷിണാഫ്രിക്കന്‍ ടീം ജൂണ്‍ രണ്ടിന് ഇന്ത്യയിലെത്തും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്‌റ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. 

കോവിഡ് കുറഞ്ഞ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ല. താരങ്ങള്‍ക്ക് ബയോ ബബിളും ഉണ്ടാകില്ല. അതേസമയം കോവിഡ് പരിശോധന എല്ലാ താരങ്ങളും നടത്തിയിരിക്കണം.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു