അമ്പയറോടു തര്‍ക്കിക്കുന്ന ഗംഭീര്‍
അമ്പയറോടു തര്‍ക്കിക്കുന്ന ഗംഭീര്‍ വീഡിയോ ദൃശ്യം
കായികം

താരങ്ങളെ മാറ്റാന്‍ സമ്മതിച്ചില്ല, അമ്പയറോടു ചൂടായി ഗംഭീര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഗ്രൗണ്ടില്‍ വച്ച് ദേഷ്യം പിടിച്ച് എതിര്‍ താരങ്ങളോടും മറ്റും ചൂടാവുന്ന ഗൗതം ഗംഭീറിനെ ക്രിക്കറ്റ് ആരാധകര്‍ പലപ്പോഴും കണ്ടിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിനിടെ ഫോര്‍ത്ത് അമ്പയറോടു വലിയ തോതില്‍ തര്‍ക്കിക്കുന്ന ഗൗതം ഗംഭീറിന്റെ വീഡിയോ പുറത്തു വന്നു.

ബംഗളൂരുവിനെതിരെ അവസാന രണ്ട് ഓവറില്‍ സുനില്‍ നരെയ്‌നെ മാറ്റി ഫീല്‍ഡിങിനു റഹ്മാനുല്ല ഗുര്‍ബാസിനെ ഇറക്കാന്‍ കൊല്‍ക്കത്ത തീരുമാനിച്ചു. എന്നാല്‍ അമ്പയര്‍ ഇതനുവദിച്ചില്ല. ഇതോടെയാണ് ഗംഭീര്‍ ഫോര്‍ത്ത് അമ്പയറുമായി തര്‍ക്കിച്ചത്. പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റും ഗംഭീറിനൊപ്പം അമ്പയറോടു തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാം.

ഗ്രൗണ്ടില്‍ നിന്നു കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ ഡഗൗട്ടിലേക്ക് നോക്കി അമ്പയര്‍ അനുവദിക്കുന്നില്ലെന്നു കൈകൊണ്ടു കാണിക്കുന്നതു വീഡിയോയില്‍ കാണാം. ഇതിനു പിന്നാലെയാണ് ഡഗൗട്ടില്‍ ഫോര്‍ത്ത് അമ്പയറോടു ഗംഭീര്‍ ചൂടാവുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

12 പന്തില്‍ 31 റണ്‍സായിരുന്നു താരങ്ങളെ മാറ്റാന്‍ കൊല്‍ക്കത്ത തീരുമാനിക്കുമ്പോള്‍ ആര്‍സിബിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ അമ്പയര്‍ അനുവാദം നല്‍കാത്തതാണ് കൊല്‍ക്കത്ത പരിശീക സംഘത്തെ ചൊടിപ്പിച്ചത്.

ഐപിഎല്ലില്‍ രണ്ട് തവണ കൊല്‍ക്കത്ത കിരീടം നേടുമ്പോള്‍ ഗംഭീറായിരുന്നു നായകന്‍. പുതിയ സീസണില്‍ ടീമിന്റെ മെന്ററായാണ് ഗംഭീര്‍ കൊല്‍ക്കത്ത ടീമില്‍ തിരിച്ചെത്തിയത്. ഇത്തവണ അതിന്റെ മാറ്റം ടീമില്‍ കാര്യമായി പ്രതിഫലിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും