ഫുട്ബോൾ ലോകകപ്പ്

ഗ്രീസ്മാന്റെ പെനാല്‍റ്റിയിലുടെ തിരിച്ചടിച്ച് വീണ്ടും ഫ്രാന്‍സ്: 2-1

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ:  റഷ്യന്‍ കളിമുറ്റത്ത് ആര് കപ്പുയര്‍ത്തുമെന്ന് അറിയാനുളള ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സ് വീണ്ടും മുന്നില്‍. 37 -ാംമിനിറ്റില്‍ പെനാല്‍റ്റി കിക്കിലുടെയാണ് അന്റോയിന്‍ ഗ്രീസ്മാന്‍ ഫ്രാന്‍സിനെ വീണ്ടും മുന്നിലെത്തിച്ചത്. കോര്‍ണര്‍ കിക്കിനിടെ ഉണ്ടായ ഹാന്‍ഡ് ബോളിനെ തുടര്‍ന്നാണ് ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്.

നേരത്തെ ഫ്രാന്‍സിനെതിരെ ഗോള്‍ മടക്കി ക്രൊയേഷ്യ സമനില പിടിച്ചിരുന്നു. 29-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടിയത്. ക്രൊയേഷ്യയുടെ ഒത്തിണക്കത്തോടെയുളള പ്രകടനമാണ് ഗോളിലേക്ക് വഴി തുറന്നത്. 

 ഗ്രീസ്മാന്‍ എടുത്ത ഫ്രീക്വിക്ക് മരിയോ മാന്‍സുകിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ കയറിയാണ് കളിയുടെ 18-ാം മിനിറ്റില്‍  ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ പിറന്നത്. തുടക്കം മുതല്‍ ക്രൊയേഷ്യയ്ക്കായിരുന്നു ആധിപത്യം. അവസരം കാത്തുനിന്ന ഫ്രാന്‍സ് ഗോള്‍ നേടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത