കേരളം

കൂടെ ആളില്ലെന്നു പറഞ്ഞ് അപകടത്തില്‍ പെട്ടയാളെ ചികിത്സിച്ചില്ല, തമിഴ്‌നാട് സ്വദേശി മരിച്ചു, ആശുപത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൂട്ടിരിക്കാന്‍ ആളില്ലെന്നു പറഞ്ഞ് സ്വകാര്യ ആശുപത്രികള്‍ മടക്കിയ, വാഹനാപകടത്തില്‍പ്പെട്ട തമിഴ്‌നാട്ടുകാരന്‍ മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകന്‍ എന്ന മുപ്പതുകാരനാണ് മരിച്ചത്. ഇതുംസബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുക്കാന്‍ ഐജി മനോജ് എബ്രഹാം കൊല്ലം പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി.

സന്നദ്ധ സംഘടനയുടെ ആംബുലന്‍സിലാണ് അപകടത്തില്‍ പെട്ടയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. കൂടെ ആരും ഇല്ലെന്നു പറഞ്ഞ് ഇവര്‍ മടക്കി അയയ്ക്കുകയായിരുന്നു. കൊല്ലത്തെയും തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും പ്രതികരണം സമാനമായിരുന്നു. പിന്നീട് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഏഴര മണിക്കൂറിനു ശേഷം രാവിലെ ആറു മണിയോടെയാണ് മുരുകന്‍ മരണത്തിനു കീഴടങ്ങിയത്. 

അപകടത്തില്‍ പെട്ടയാള്‍ക്കു ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുക്കാന്‍ ഐജി മനോജ് എബ്രഹാം കൊല്ലം പൊലീസ് കമ്മിഷണര്‍ അജിത ബീഗത്തിനു നിര്‍ദേശം നല്‍കി. മെഡിസിറ്റി ആശുപത്രിക്കെതിരെ കേസെടുക്കാനാണ് നിര്‍ദേശം. ഗുരുതര ചട്ടലംഘനമാണ് ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അജിത ബീഗം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു