കേരളം

പിണറായി വിജയന്‍ കൊലയാളി മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവ്; സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ് എന്നാണെന്ന് ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു. കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അണികള്‍ക്ക് സുരക്ഷയൊരുക്കുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. 

മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിന് പകരം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചീഫ് മര്‍ഡററായാണ് പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 13 മാസത്തിന് ഇടയില്‍ തങ്ങളുടെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ അതിക്രൂരമായി, പ്രാകൃതമായ രീതിയില്‍ കൊലചെയ്യപ്പെടുകയാണ്. സംസ്ഥാനത്തെ അതിക്രമങ്ങള്‍ ആരംഭിക്കുന്ന കണ്ണൂരിലെ സംഘര്‍ഷങ്ങളുടെ സൂത്രധാരന്‍ പിണറായി വിജയനാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും ജിവിഎല്‍ നരസിംഹ റാവു പറയുന്നു. 

സിപിഎം കൊലപാതകികളുടെ സംഘമായി മാറിയിരിക്കുന്നു എന്നും, പാര്‍ട്ടി അണികള്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന വിമര്‍ശനം ജിവിഎല്‍ നരസിംഹ റാവു ഉന്നയിച്ചതിന് പുറമെ, മറ്റൊരു ബിജെപി നേതാവായ മുക്താര്‍ അബ്ബാസ് നഖ്വിയും കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. അക്രമങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കുള്ള സുരക്ഷിത കേന്ദ്രമായി കേരളം മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം ആരോപിച്ചു.

അരുണ്‍ ജയ്റ്റിലിയുടെ തിരുവനന്തപുരം സന്ദര്‍ശത്തിനു പിന്നാലെ സിപിഎമ്മിനെതിരെയുള്ള വിമര്‍ശനങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ ശക്തിപ്പെടുത്തുകയാണെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി