കേരളം

വരാപ്പുഴ പീഢനം: ശോഭാ ജോണിന് 18 വര്‍ഷം തടവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ മുഖ്യപ്രതി ശോഭാ ജോണിന് 18 വര്‍ഷം തടവും ഒരു ലക്ഷത്തി പതിനന്നൊയിരം പിഴയും അടയ്ക്കാന്‍ കോടതി വിധി. ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം കഠിന തടവിനും കോടതി ശിക്ഷിച്ചു. എറണാകുളം അഡീഷണല്‍ കോടതിയുടതാണ് വിധി

കേസില്‍ ഇടനിലക്കാരിയുമായ ശോഭാ ജോണടക്കം രണ്ടുപേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ശോഭ ജോണിനെ കൂടാതെ പെണ്‍കുട്ടിയെ പീഡിപ്പിച്ച എട്ടാം പ്രതി ജയരാജന്‍ നായരുമാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.  അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒരാള്‍ വിചാരണക്കിടെ മരിച്ചിരുന്നു. 

ശോഭ ജോണിന്റെ െ്രെഡവറായിരുന്ന കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ് കുമാര്‍, പെണ്‍കുട്ടിയുടെ സഹോദരി പുഷ്പവതി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്. 2011 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വരാപ്പുഴയില്‍ ശോഭാ ജോണ്‍ വാടകക്കെടുത്ത വീട്ടില്‍ വെച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം