കേരളം

ഹാദിയയുടെ തുടര്‍പഠനത്തിന് എംജിആര്‍ സര്‍വ്വകലാശാല അനുമതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

സേലം: ഹാദിയയുടെ തുടര്‍പഠനത്തിന് എംജിആര്‍ സര്‍വ്വകലാശാല അനുമതി നല്‍കി. മുടങ്ങിയ ഒരു മാസത്തെ പഠനം പൂര്‍ത്തിയാക്കിയാല്‍ ഹൗസ് സര്‍ജന്‍സി ചെയ്യാം. രണ്ടാഴ്ച മുന്‍പ് കോളേജിലെത്തി തമിഴ്‌നാട് മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് ഹാദിയ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചതിനാലാണ് തുടര്‍ പഠനത്തിന് അവസരം ലഭിച്ചത്.

ഫീസ് അടച്ചു കഴിഞ്ഞാല്‍ ഹാദിയയ്ക്ക് ക്ലാസില്‍ പ്രവേശിക്കാം. സേലം ഹോമിയോ കോളജിലാണ് ഹാദിയ ഇപ്പോള്‍. മതം മാറി പേരും മാറിയെങ്കിലും സര്‍വകലാശാല രേഖകളില്‍ പേര് അഖിലയെന്നാണ്. ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയതിനാല്‍ സര്‍വകലാശാലയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പഠനം തുടരാന്‍ സാധിക്കൂ. അതിനാലാണ് കോളജില്‍ എത്തിയ ശേഷം എംജിആര്‍ മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. ബിഎച്ച്എംഎസ് പൂര്‍ത്തിയാക്കാന്‍ ഒരു മാസം ബാക്കിയുള്ളപ്പോഴാണ് ഹാദിയ പഠനം നിര്‍ത്തിയത്.

മുടങ്ങിയ ഒരു മാസത്തെ ക്ലാസ് പൂര്‍ത്തീകരിച്ചാല്‍ ഹൗസ് സര്‍ജന്‍സി ആരംഭിക്കാനാകും. വൈസ് ചാന്‍സിലര്‍ ഒപ്പിട്ട ഉത്തരവ് രണ്ട് ദിവസത്തിനകം സേലത്തെ കോളജില്‍ എത്തും. സാധാരണ വിദ്യാര്‍ഥികള്‍ അടയ്ക്കുന്ന വാര്‍ഷിക ഫീസ് അടച്ചാല്‍ അടുത്ത ദിവസം മുതല്‍ തന്നെ ഹാദിയയ്ക്ക് പഠനം തുടങ്ങാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ