കേരളം

ഗതാഗതക്കുരുക്കുണ്ടാക്കുന്ന പള്ളി പ്രദക്ഷിണങ്ങള്‍ എന്തിന്? അതിലെന്ത് ആത്മീയതയാണുള്ളത്; മാര്‍ കൂറിലോസ്  

സമകാലിക മലയാളം ഡെസ്ക്

കിലോമീറ്ററുകള്‍ താണ്ടിയുള്ള പൊതുനിരത്തിലൂടെ നടത്തുന്ന പള്ളിപ്പെരുന്നാള്‍ പ്രദക്ഷിണങ്ങള്‍(റാസ) പൊതു സമൂഹത്തിന് അനുഗ്രഹമാണോ ഉപദ്രവമാണോ എന്ന് ചിന്തിക്കേണ്ട സമയമായില്ലേയെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഗതാഗത കുരുക്കുണ്ടാക്കി നടത്തുന്ന ഇത്തരം പ്രദക്ഷിണഘോഷയാത്രകള്‍ പൊതുജനത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ എത്ര വലുതാണ്. ഈ ഗതാഗത കുരുക്കില്‍ പെട്ടു പോകുന്ന ആംബുലന്‍സുകളെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുക. എത്ര ജീവനുകള്‍ ഇതുമൂലം പൊലിഞ്ഞിട്ടുണ്ടാവാം. മൈലുകള്‍ നീളുന്ന ഇത്തരം പ്രദക്ഷിണങ്ങളില്‍ കാണുന്ന മേള കൊഴുപ്പുകള്‍ക്ക് എന്ത് ആത്മീയതയാണുള്ളത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. 

പെരുനാള്‍ നടക്കുന്ന പള്ളിയ്ക്കു ചുറ്റും മാത്രം പോരേ പ്രദക്ഷിണം? അല്ലെങ്കില്‍ പള്ളിയോട് ഏറ്റവും അടുത്തുള്ള കുരിശടിവരെ പോരെയെന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം റാസകള്‍ക്കായി ചെലവഴിക്കുന്ന പണവും ധൂര്‍ത്തും ഒരു ധാര്‍മ്മിക പ്രശ്‌നമല്ലേ?പൊതു സമൂഹത്തിന് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രദക്ഷിണങ്ങളെ കുറിച്ച് ഒരു വീണ്ടു വിചാരത്തിന് സമയമായില്ലേ? എന്റെ ഭദ്രാസനത്തില്‍ ഇതു ചര്‍ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നല്ല മാറ്റത്തിനായ് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു