കേരളം

നടിയെ ആക്രമിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രമുഖ നടിയുടെ കാറില്‍ അതിക്രമിച്ചു കയറി അപകീര്‍ത്തികരമായ വിഡിയോയും ചിത്രങ്ങളും പകര്‍ത്തിയ സംഭവത്തില്‍  ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റില്‍. മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന് അറിയപ്പെടുന്ന സുനില്‍കുമാറാണെന്ന് പൊലീസ് അറിയിച്ചു. ഇയാല്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.  തൃശൂരില്‍നിന്ന് ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുമ്പോള്‍ ഇന്നലെ രാത്രിയാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞുനിര്‍ത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടര്‍ന്നെന്ന നടി പൊലീസിന് മൊഴി നല്‍കി. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോള്‍ കാറില്‍നിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തില്‍ കടന്നുകളഞ്ഞു. ഈ വാഹനം അത്താണി മുതല്‍ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. അക്രമികള്‍ കടന്നുകളഞ്ഞയുടന്‍ നടി കാക്കനാട്ടെ സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു

ഐ ജി പി. വിജയനോട് ടെലിഫോണില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, അസി. പൊലീസ് കമ്മിഷണര്‍ എം. ബിനോയ് തുടങ്ങിയവര്‍ രാത്രി പന്ത്രണ്ടോടെ ലാലിന്റെ വീട്ടിലെത്തി  വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം