കേരളം

സിപിഎം സിപിഐ തര്‍ക്കത്തിനിടെ എല്‍ഡിഎഫ് യോഗം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം ഇന്നു നടക്കും. രാവിലെ 11ന് എ.കെ.ജി സെന്ററിലാണ് യോഗം. റേഷന്‍, ഭരണപ്രതിസന്ധി, ക്രമസമാധാന പ്രശ്‌നം, സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥി പീഡനം, പടിവാതില്‍ക്കല്‍ നില്‍ക്കുന്ന നിയമസഭ സമ്മേളനം എന്നിവയും മുന്നണി നേതൃത്വത്തിന്റെ പരിഗണനക്കായി മുന്നിലുണ്ട്.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമം വഴി പരസ്യമാക്കുന്നതു സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തില്‍ രൂക്ഷമായ തര്‍ക്കം ക്രമസമാധാന നിലയെക്കുറിച്ച് അഭിപ്രായ പ്രകടനത്തോടെ പുതിയ മാനം കൈവരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തെ പ്രതികൂട്ടില്‍നിര്‍ത്തുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്. വിവരാവകാശ നിയമം സംബന്ധിച്ച അഭിപ്രായ ഭി്ന്നത മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മിലെ വാദപ്രതിവാദത്തിലേക്ക് മാറിയിരുന്നു. മന്ത്രിസഭ യോഗ തീരുമാനം വിവരാവകാശനിയമ പ്രകാരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി നല്‍കിയത് മുന്നണിയില്‍ ആലോചിക്കാതെയാണെന്നാണ് സി.പി.ഐ ആക്ഷേപം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത