കേരളം

കാരുണ്യ പദ്ധതി നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നില്ല: മന്ത്രി തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും കാരുണ്യ പദ്ധതി നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ടി.എം. തോമസ് ഐസക്. മോന്‍സ് ജോസഫിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം 31 വരെ 30,000 പേര്‍ക്ക് കാരുണ്യപദ്ധതിയില്‍ ഗുണഫലം കിട്ടി. യു.ഡി.എഫിന്റെ കാലത്ത് 38,000 പേര്‍ക്കായിരുന്നു നല്‍കിയത്. ഇതില്‍നിന്നുതന്നെ കൂടുതല്‍ പേര്‍ക്ക് ഗുണഫലം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. എന്നിട്ടും വ്യാജ ആരോപണങ്ങളുന്നയിക്കുകയാണ്.
391 കോടിരൂപ കുടിശ്ശികയാക്കിയിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങിയത്. ഈ കുടിശ്ശിക ഈ സര്‍്ക്കാര്‍ കൊടുത്തുവരികയാണ്.
സ്‌കീം രൂപീകരിച്ചപ്പോള്‍ കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ ഉണ്ടാക്കിയിട്ടില്ല. ക്ലെയിം അനുവദിച്ചുനല്‍കുന്നതിനുള്ള മോണിറ്ററിംഗ് സംവിധാനമുണ്ടായിരുന്നില്ല. ഈ സര്‍ക്കാര്‍ അതുണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണെന്നും മന്ത്രി തോമസ് ഐസക് പിന്നീട് വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത