കേരളം

ആ മാഡം ഞാനല്ല, നടിയ്ക്ക് പിന്തുണയുമായി സരിതാ എസ് നായര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസന്വേഷണം ഒരു മാഡത്തിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആ മാഡം ഞാനല്ലെന്ന വിശദീകരണവുമായി സോളാര്‍ നായിക സരിതാ എസ് നായര്‍ രംഗത്ത്. കേസില്‍ ഫെനിബാലകൃഷ്ണന്റെ രംഗപ്രവേശത്തോടെയാണ് സരിത എസ് നായരുടെ പേരും പലകോണില്‍ നിന്നും ഉയര്‍ന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ തന്റെ പിന്തുണ നടിയ്‌ക്കൊപ്പമാണെന്നും സരിത പറഞ്ഞു.

ഫെനി ബാലകൃഷ്ണന്‍ ഇപ്പോള്‍ തങ്ങളുടെ വക്കീലല്ലെന്നും ഇക്കാര്യത്തില്‍ അയാള്‍ നടത്തിയ നീക്കം തികച്ചും പ്രൊഫഷണല്‍ നീക്കമായിരിക്കുമെന്നും സരിത പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായത്തിന് യാതൊരുപ്രസക്തിയുമില്ല. നേരത്തെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഫെനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരുന്നു.

പള്‍സര്‍ സുനി ഫെനിയ വന്നുകണ്ടിരുന്നെന്ന് പത്രത്തിലൂടെ അറിയാന്‍ കഴിഞ്ഞിരുന്നു. ഫെനി ചെയ്യേണ്ടിയിരുന്നത് സുനിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു വേണ്ടതെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന് മനസിലാക്കാനാവാത്ത അവസ്ഥയാണ്. ആക്രമിക്കപ്പെട്ട നടി ഏറെ കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടന്നാണ് മനസിലാകുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അവര്‍ക്കൊപ്പമെന്നും സരിതാ എസ് നായര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത