കേരളം

ശ്രീറാമിന്റെ നടപടി ശരിവച്ചു, മൂന്നാറില്‍ റിസോര്‍ട്ടുടമ കയ്യേറിയത് സര്‍ക്കാര്‍ ഭൂമി തന്നെ: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാര്‍ നഗരത്തിന്റെ ഹൃദയഭാഗത്തു റിസോര്‍ട്ടുടമ കയ്യേറിയിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി തന്നെയാണെന്ന് ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരേ ലൗഡെയ്ല്‍ റിസോര്‍ട്ടുടമ വിവി ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കയ്യേറ്റത്തിനെതിരേ സ്ബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്റെ നടപടികള്‍ കോടതി ശരിവെച്ചു. ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഹൈക്കോടതി ഉത്തരവ് വന്നതോടെ ഒഴിപ്പില്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പാട്ടവ്യവസ്ഥ തെറ്റിച്ച എല്ലാ ഭൂമിയും സര്‍ക്കാര്‍ ഒഴിപ്പിക്കും. കോടതി വിധി സര്‍ക്കാര്‍ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം. 22 സെന്റ് വിവാദ ഭൂമിയല്ല സര്‍ക്കാര്‍ ഭൂമിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  22 സെന്റ് കുത്തകപ്പാട്ട ഭൂമി കയ്യേറ്റമാണെന്നു കാണിച്ച് സബ്കളക്ടര്‍ നല്‍കിയ നോട്ടീസിനെതിരേ സിപിഎം, സിപിഐ പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന