കേരളം

ആറുമാസത്തിനുള്ളില്‍ മുസ്ലീം മതം സ്വീകരിക്കണമെന്ന് കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എഴുത്തുകാരന്‍ കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. ആറുമാസത്തിനുള്ളില്‍ മുസ്ലീം മതം സ്വീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമം പത്രത്തില്‍ ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി എന്ന പേരില്‍ ലേഖനം എഴുതിയിരുന്നു.അതിനെ തുടര്‍ന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. ലേഖനത്തില്‍ ചരിത്രപരമായി ഹിന്ദുക്കള്‍ മുസ്ലീമിന്റെയും മുസ്ലീങ്ങള്‍ ഹിന്ദുക്കളുടെയും ശത്രുക്കളല്ലെന്നും അതിന് ചരിത്രപരമായും അല്ലാതെയും അടിസ്ഥാനമില്ലെന്നും, പരസ്പരം ശത്രുക്കളാക്കിയത് ബ്രിട്ടീഷുകാരാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നും ലേഖനത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വന്നത്.തന്റെ എഴുത്തുജീവിതത്തില്‍ ഇത്രയധികം പ്രതികരണം ലഭിച്ചത് ഈ ലേഖനത്തിനാണെന്നും രാമനുണ്ണി പറയുന്നു. ഈ ലേഖനം മുസ്ലീങ്ങളെ വഴി തെറ്റിക്കുകയാണെന്നും രണ്ട് മതങ്ങളെയും ഒരു നുകത്തില്‍ കെട്ടാന്‍ ആവില്ലെന്നും കത്തില്‍ പറയുന്നു

ഇത്തരം നുണക്കഥകള്‍ എഴുതിപ്രചരിപ്പാല്‍ തൊടുപുഴ ന്യുമാന്‍ കൊളേജ് പ്രൊഫസര്‍ ജോസഫിന്റെ അവസ്ഥയായിരിക്കും രാമനുണ്ണിക്കെന്നും കത്തില്‍ പറയുന്നു. ആറ് മാസത്തിനകം മുസ്ലീം മതം സ്വീകിരച്ചില്ലെങ്കില്‍ ജോസഫിനെ പോലെ താങ്കളുടെ കൈയും കാലും മുറിച്ചുമാറ്റുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. കത്ത് ലഭിച്ചിട്ട് അഞ്ചുദിവസങ്ങളായിട്ടും താന്‍ ഇക്കാര്യം ആരോടും അറിയിച്ചിരുന്നില്ലെന്നും പിന്നീട് സക്കറിയയുടെയും സച്ചിദാനന്ദന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയതായും രാമനുണ്ണി സമകാലിക മലയാളത്തോട് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി