കേരളം

കണ്ണൂരില്‍ പുലിയിറങ്ങി; ആക്രമണത്തില്‍ മൂന്നാള്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ തായത്തെരു റെയില്‍വേ ഗേറ്റിന് സമീപമാണ് പുലിയിറങ്ങിയത്. തായെത്തെരു മൊയ്തീന്‍ പള്ളിക്കു സമീപമുള്ള കുറ്റിക്കാട്ടിലാണ് മൂന്നുമണിയോടെ പുലിയെ കണ്ടെത്തിയത്. ആളുകള്‍ ബഹളം വെച്ചതോടെ റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ മൂന്നാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിലൊരാള്‍ ബംഗാള്‍ സ്വദേശിയാണ്. ഒരാള്‍ക്ക് വീടിനു മുന്നില്‍ വെച്ച് ആക്രമണമേല്‍ക്കുകയായിരുന്നു. മറ്റു രണ്ടാളുകള്‍ക്ക് പുലിയുണ്ടോയെന്ന് അന്വേഷിക്കാന്‍ പോയപ്പോഴും.

ജനങ്ങളോട് പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് വനംവകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇപ്പോഴും പുലി കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പോലീസും വനംവകുപ്പും സംഭവസ്ഥലത്തു തന്നെയുണ്ട്. പുലിയെ വെടിവെച്ച് വീഴ്ത്തുന്നതിനുള്ള അനുമതി കാത്തു നില്‍ക്കുകയാണവര്‍. അണ്ടര്‍ബ്രിഡ്ജിലേക്ക് കയറുന്നതുവഴി പുലി രണ്ടു തവണ ഉരുണ്ടു താഴേക്ക് വീണ ശേഷം വീണ്ടും ട്രാക്കിലേക്ക് കയറിയാണ് കുറ്റിക്കാട്ടില്‍ ഒളിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം