കേരളം

വകുപ്പു മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വകുപ്പു മേധാവി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഊമക്കത്തിലൂടെ നല്‍കിയ പരാതി വൈസ് ചാന്‍സ്ലര്‍ അവഗണിക്കുകയാണുണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ഗവര്‍ണറേയും വിദ്യാഭ്യാസ മന്ത്രിയേയും സമീപിച്ചു. പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

ഗണിതശാസ്ത്ര മേധാവിയാണ് കുറ്റാരോപിതന്‍. ഇയാള്‍ക്കെതിരെ മൂന്ന് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞമാസം നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് അന്വേഷണമുണ്ടായത്. അധ്യാപകന്‍ വിദ്യാര്‍ഥിനികളെ കോളജിലെ തന്റെ മുറിയിലേക്ക്  വിളിച്ച് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് പരാതി.

രജിസ്ട്രാര്‍ നിയോഗിച്ച രണ്ടംഗസമിതിയുടെ തെളിവെടുപ്പിലാണ് പീഡനം തെളിഞ്ഞത്. അധ്യാപകനെ സര്‍വ്വകലാശാലയില്‍ നിന്നും തല്‍ക്കാലം മാറ്റി നിര്‍ത്തണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണം ഗൂഢാലോചനയാണെന്നാണ് സസ്‌പെന്‍ഷനിലായ അധ്യാപകന്റെ പ്രതികരണം. ഇതേ തുടര്‍ന്ന് അധ്യാപകന്‍ അവധിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര