കേരളം

മന്ത്രി ടിപി രാമകൃഷ്ണന്റെ അവസ്ഥയില്‍ മാറ്റമില്ല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ നിലയില്‍ മാറ്റമില്ല. 48 മണിക്കൂര്‍ കഴിയാതെ ആരോഗ്യപുരോഗതി പറയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ശ്വസിക്കുന്നത്. ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തരകരും ആശുപത്രിയിലെത്തിയിട്ടുണ്ട്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്  ഞായറാഴ്ച പുലര്‍ച്ചെയാണ് ടി പി രാമകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ രണ്ടിടത്തു ബ്ലോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ആന്‍ജിയോ പ്ലാസ്റ്റി നടത്തിയിരുന്നു.

മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ പ്രവേശിപ്പിച്ച ടിപി രാമകൃഷ്ണന്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്. മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ നിരീക്ഷണമുണ്ട്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം