കേരളം

പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. പ്രതി കുറ്റക്കാരനാണ് എന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിാളികള്‍ക്കിടയില്‍ കൊലപാതകികള്‍ കൂടുന്നു എന്നും അവര്‍ക്കുള്ള താക്കീതാണ് വിധിയെന്നും കോട്ടയം സെഷന്‍സ്‌ കോടതി പറഞ്ഞു. 2015 മെയ് 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പാറമ്പുഴ മൂലേപ്പറമ്പില്‍ ലാല്‍സണ്‍, ഭാര്യ പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ എന്നിവരെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ വീട്ടില്‍ നടത്തുന്ന അലക്ക് കടയിലെ തൊഴിലാളിയായിരുന്നു നരേന്ദ്രകുമാര്‍. പണത്തിനുവേണ്ടിയാണ് പ്രതി കൃത്യം നടത്തിയത്. മൊബൈല്‍ഫോണും, ആഭരണങ്ങളും മറ്റും പ്രതിയെ ഫിറോസാബാദില്‍നിന്ന് പിടികൂടിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

സംഭവശേഷം ഇയാള്‍ ഒളിവില്‍പോയി. വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ 53 സാക്ഷികളെ വിസ്തരിക്കുകയും 40 തൊണ്ടി സാധനങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു