കേരളം

കൊട്ടിയൂര്‍ ബലാത്സംഗം; മൂന്നുപേര്‍ കൂടി കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗ ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ കൂടി കീഴടിങ്ങി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൂന്നാം പ്രതിയായ ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടെസ്സി ജോസ്, ഇതേ ആശുപത്രിയിലെ പീഡിയാട്രീഷ്യനും നാലാം പ്രതിയുമായ ഹൈദരാലി, ആശുപത്രയുടെ അഡ്മിനിസ്‌ട്രേറ്ററും അഞ്ചാം പ്രതിയുമായ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് ഇന്ന് കീഴടങ്ങിയത്. ഇനി കേസിലെ ആറാം പ്രതി സിസ്റ്റര്‍ ലിസ് മരിയയും ഏഴാം പ്രതി അനീറ്റയും കീഴടങ്ങാനുണ്ട്. ഇന്ന കീഴടങ്ങിയവര്‍ക്ക് ഇന്ന് തന്നെ ജാമ്യം ലഭിക്കും. കഴിഞ്ഞ ദിവസം വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകം,സിസ്റ്റര്‍ ഒഫീലിയ,തങ്കമ്മ,സിസ്റ്റര്‍ ബെറ്റി എന്നിവര്‍ കീഴടങ്ങിയിരുന്നു. കുട്ടിയെ പീഢിപ്പിച്ച വൈദികന്‍ ഇപ്പോഴും ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം