കേരളം

1500 കോടി തന്നാല്‍ പെട്രോളിന്റെ നികുതി കുറയ്ക്കാം; തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സസ്ഥാനത്തിന്റെ വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ വഹിച്ചാല്‍ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില കുറയ്ക്കാമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. സംസ്ഥാനം നികുതി ഉപേക്ഷിച്ചാല്‍ 1500 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഈ പണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയാല്‍ നികുതി കുറയ്ക്കാം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴയില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്രം കുറയ്ക്കുന്നില്ല. എന്നിട്ട് സംസ്ഥാനങ്ങളോട് കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത് വെറുതേ വര്‍ത്തമാനം പറഞ്ഞിട്ട് കാര്യമില്ല. പണമില്ല എന്നതാണ് കേരളത്തിന്റെ പ്രശ്‌നം,അദ്ദേഹം പറഞ്ഞു. 

വേണ്ടത്ര തയാറെടുപ്പു നടത്താതെയാണ് ചരക്കു സേവന നികുതി നടപ്പിലാക്കിയതെന്ന് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും സമ്മതിക്കുന്നു. കേരളം തുടക്കം മുതല്‍ ചൂണ്ടിക്കാണിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്. എല്ലാവരും അങ്ങനെ വിളിക്കുന്നു. ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി.

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും