കേരളം

മുഖ്യമന്ത്രിയുടെ ഒദ്യോഗിക വസതിയില്‍ വെച്ചാണ് ഉമ്മന്‍ച്ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചതെന്ന് സരിത എസ് നായര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാവര്‍ത്തിച്ച് സരിത എസ് നായര്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു പീഡിപ്പിച്ചതെന്നും സരിത പറയുന്നു. ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിലാണ് സരിത കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്. ഞാന്‍ കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ കള്ളമില്ലെന്നും സരിത പറഞ്ഞു

ഉമ്മന്‍ചാണ്ടി മുട്ടുവേദനയായതിനെ തുടര്‍ന്ന് പൊതുപരിപാടികള്‍ അവസാനിപ്പിച്ച് ക്ലിഫ് ഹൗസില്‍ ഉള്ള വേളയിലാണ് തന്നെ വിളിപ്പിച്ചത്. അന്നത്തെ മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് വിളിച്ചതെന്നായിരുന്നു പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. കൂടാതെ ബിജു രാധാകൃഷ്ണനില്‍ നിന്ന് വന്‍ തുക കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞുയ

തന്നെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ അറസ്റ്റ് ചെയ്യണമെന്നും സരിത പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ പ്രായമോ സ്ഥാനമോ നോക്കരുത്. ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചാല്‍ ഒരാള്‍ക്ക് എത്രശിക്ഷ കിട്ടുമോ. അത് ഉമ്മന്‍ചാണ്ടിക്ക് കിട്ടണമെന്നും സരിത പറഞ്ഞു. ക്ലിഫ് ഹൗസുമായി നല്ല ബന്ധമുള്ളതുകൊണ്ടായിരുന്നു ഏത് സമയത്തും ക്ലിഫ് ഹൗസില്‍ എത്താന്‍ പറ്റിയത്. ഇത് തന്നെ സെക്രട്ടറിയേറ്റിലും ലഭിച്ചതായും സരിത പറയുന്നു. 

കേരളം കണ്ട പെരും നുണയനാണ് ഉമ്മന്‍ ചാണ്ടി. എനിക്ക് അവരെ അറിയാമെന്നെങ്കിലും ഉമ്മന്‍ചാണ്ടിക്ക് പറയാമായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് തന്നെ അറിയില്ലെന്നായിരുന്നു പറഞ്ഞത്. അത് തന്നെ വല്ലാതെ വേദനിപ്പിച്ചതായും പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''