കേരളം

മലക്കം മറിഞ്ഞ് വിടി ബല്‍റാം; ടിപി കേസില്‍ താന്‍ പറഞ്ഞത് അങ്ങനെയല്ല

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ടിപി ചന്ദ്രശേഖന്‍ വധക്കേസില്‍ നിലപാട് മാറ്റി വിടി ബല്‍റാം. സിബിഐയും സംസ്ഥാന സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്. കേസ് സിബിഐക്ക് വിട്ടിട്ടും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസിനെ തരംതാഴ്ത്തി ബിജെപിയെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബല്‍റാം വ്യക്തമാക്കി.ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിണറായി വിജയന്‍ പങ്കുണ്ടെന്ന് കെ കെ രമ പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്നും ബല്‍റാം പറഞ്ഞു. 

ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തതെന്നായിരുന്നു വിടി ബല്‍റാം നേരത്തെ പറഞ്ഞത് അതിനു കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിലെ സര്‍ക്കാര്‍ നടപടിയെ കണക്കാക്കിയാല്‍ മതിയെന്ന് ബല്‍റാം അഭിപ്രായപ്പെട്ടു. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യേണ്ടത്. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം നിര്‍ത്തി തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണമെന്ന് ബല്‍റാം ആവശ്യപ്പെട്ടിരുന്നു. ബല്‍റാമിന്റെ നിലപാടിനെതിരെ തിരുവഞ്ചൂര്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ബല്‍റാം നിലപാട് മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത