കേരളം

യാതൊരു ധാരണയുമില്ലാതെ വാര്‍ത്താ അവതാരകര്‍  പറയുന്നത് കേട്ടാല്‍ പെടലിക്കിട്ട് അടിക്കാന്‍ തോന്നുമെന്ന് അഡ്വ.ജയശങ്കര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാനല്‍ അവതാരകരുടെ പാളിച്ചകളാണ് ടെലിവിഷന്‍ ചര്‍ച്ചകളുടെ നിലവാരം കളയുന്നതെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍. ചാനലുകളിലെ അന്തി ചര്‍ച്ചകളെക്കുറിച്ചും, അവതാരകരെ കുറിച്ചുമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനായി ഒരു  ഓണ്‍ലൈന്‍ നടത്തിയ പോളിംഗ് ക്യാംപെയിനിലായിരുന്നു ജയശങ്കറുടെ പ്രതികരണം.

അന്തിചര്‍ച്ചകള്‍ ഇല്ലാത്തതിനെക്കാളും ഉണ്ടാകുന്നതാണ് നല്ലത്. ഇത് പലപ്പോഴും അരോജകമായി മാറുന്നത് അവതാരകര്‍ക്ക് ഇതിനെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമില്ലാത്തതാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളുകള്‍ ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന രീതിയില്‍ നില്‍ക്കുകയും ജനങ്ങളെ വിഡ്ഢികളാക്കുകയും, പരിപാടി കാണുന്ന ആളുകളെല്ലാം പൊട്ടന്മാരാണ് എന്ന രീതിയില്‍ അവരുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കുകയുമാണ് ചെയ്യുന്നതെന്നും ജയശങ്കര്‍ പറയുന്നു.

യുക്തിക്ക് നിരക്കുന്ന അഭിപ്രായങ്ങള്‍ പറയുന്നവര്‍ വളരെ കുറവാണ്. ചില ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് പലരും എന്നോട് വന്ന് അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അത്രക്ക് അരോജകന്മാരായിട്ടുള്ള ആളുകളാണ് ചര്‍ച്ചക്ക് വരുന്നതെന്നും ജയശങ്കര്‍ പറഞ്ഞു. 
അവതാരകര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നാണ് അവരുടെ വിശ്വാസം. അപ്പോള്‍ അവര്‍ ആ ഒരു ആത്മവിശ്വാസത്തോടെയും അഹങ്കാരത്തോടെയും ആണ് ചര്‍ച്ച കൈകാര്യം ചെയ്യുന്നത്. അവരുടെ അഭിപ്രായത്തിന് വിപരീതമായ അഭിപ്രായം ആരെങ്കിലും പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് അവസരം കൊടുക്കാറില്ലെന്നും ജയശങ്കര്‍ പറയുന്നു

ചില ആളുകള്‍ നടത്തുന്ന ചര്‍ച്ച സഹിക്കാനെ പറ്റില്ല. അവതാരകരെ കുറിച്ച് പലരും പരാതി പറഞ്ഞിട്ടുണ്ട്. ചില പ്രത്യേക അവതാരകര്‍ നടത്തുന്ന ചര്‍ച്ചക്കിരുന്നാല്‍ നമുക്ക് പ്രാന്താകും. അതുകൊണ്ട് ഞാന്‍ പരമാവധി ഇങ്ങനെയുള്ള ആളുകളെ ഒഴിവാക്കിയിട്ടേ ചര്‍ച്ചയ്ക്ക് പോകാറുളളു.

ചര്‍ച്ച ചെയ്യുന്ന വിഷയത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ പൊട്ടക്കലം കിലുക്കുന്നതു പോലെയുള്ള ആളുകളുണ്ട്. അവരുടെ പെടലിക്കിട്ട് അടിക്കാന്‍ തോന്നുമെന്നും അഡ്വക്കേറ്റ് ജയശങ്കര്‍ പരിഹസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം