കേരളം

ആംബുലന്‍സിന് വഴികൊടുക്കാതെ റോഡില്‍ ക്രൂരത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നവജാതശിശുവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിന് വഴിമാറിക്കൊടുക്കാതെ കാര്‍ യാത്രക്കാരന്റെ ക്രൂരനടപടി. പെരുമ്പാവൂരിന്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് മുന്നിലാണ് കാര്‍ തടസമായത്.

ഇതുമൂലം ഹോസ്പിറ്റലിലെത്താന്‍ പതിനഞ്ച് മിനിറ്റോളം വൈകിയെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മധു വ്യക്തമാക്കി. പലസ്ഥലങ്ങളില്‍ വെച്ചും സൈഡ് തരാന്‍ അവസരമുണ്ടായിട്ടും കാര്‍ ഡ്രൈവര്‍ വണ്ടി ഒതുക്കിക്കൊടുക്കാതെ ആംബുലന്‍സിന് മുന്നില്‍ കിടന്ന് തിരിയുന്നതായി മധു മധു വ്യക്തമാക്കി.

പെരുമ്പാവൂര്‍ നിന്ന് വരുന്ന വഴി ആലുവ ജിടിഎന്‍ ജങ്ഷനില്‍ വച്ചാണ് എസ്‌യുവി കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. പിന്നീട് ഹസാര്‍ഡ് ലൈറ്റ് മിന്നിച്ച് വാഹനം ആംബുലന്‍സിന് മുന്നില്‍ തന്നെ തുടരുകയായിരുന്നു. ആംബുലന്‍സിന് കടന്നുപോകാനുള്ള സൗകര്യം പലയിടങ്ങളിലും ലഭിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ ഒതുക്കിത്തന്നില്ലെന്നും മധു വ്യക്തമാക്കി. 

കെ.എല്‍.17എല്‍, 202 എന്ന നമ്പറിലുള്ള വാഹനമാണ് മധുവിന്റെ ആംബുലന്‍സ് തടസപ്പെടുത്തിയത്. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്