കേരളം

സ്വാതന്ത്ര്യത്തിനായി ഒന്നും ചെയ്യാത്തവര്‍ രാജ്യസ്‌നേഹം പറയുന്നു: കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനായി ഒരു നിമിഷം പോലും പണിയെടുക്കാത്തവര്‍ ഇപ്പോള്‍ രാജ്യസ്‌നേഹം പറയുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജനജാഗ്രതായാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ലീഡര്‍ കൂടിയായ കാനം.

താജ് മഹല്‍ ശിവക്ഷേത്രം ആണെന്ന് ബിജെപി പറയുന്നത് അവര്‍ക്ക് ചരിത്രം അറിയാത്തതുകൊണ്ടാണ്. രാജ്യത്ത് ഭീതി പടര്‍ത്താനാണ് ആര്‍എസ്എസും സംഘപരിവാറും ശ്രമിക്കുന്നത്. ദളിത് ന്യൂനപക്ഷങ്ങള്‍ ഭീതിയുടെ മുള്‍മുനയിലാണ്. മലബാര്‍ കലാപത്തെ മതലഹളയായി ചിത്രീകരിക്കുന്ന കുമ്മനം രാജശേഖരന്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മോദി ഗുജറാത്ത് ഭരിക്കുമ്പോള്‍ അവിടെ വെറും സഹമന്ത്രിയായിരുന്ന അമിത് ഷായെ സുപ്രീം കോടതി ഒരു കേസില്‍ വിലക്കിയിരുന്നു. തുടര്‍ന്ന് സ്വന്തം സംസ്ഥാനത്തിലോ നിയോജകമണ്ഡലത്തിലോ രണ്ട് വര്‍ഷക്കാലം പ്രവേശിക്കാനായില്ല. ഈ ഷായാണ് കേരളത്തില്‍ വന്ന് മലയാളികളെ ഒന്നാകെ അപമാനിക്കുന്നതെന്നും കാനം കുറ്റപ്പെടുത്തി. 

വര്‍ഗീയ വിഷം കുത്തിവയ്ക്കുന്ന നാഗ്പൂരിലെ ആര്‍എസ്എസ് ലബോറട്ടറിയാണ് കേന്ദ്ര ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും ഇന്ത്യന്‍ ഭരണഘടനയെ മോദി ഭരണം ദുര്‍ബലപ്പെടുത്തി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ബിജെപി ഭരണകൂടം പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍