കേരളം

ഇനി പരാതികള്‍ ഓണ്‍ലൈനായി കൊടുക്കാം; സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്വന്തമായി വെബ്‌സൈറ്റ് വരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്വന്തമായി വെബ്‌സൈറ്റ് വരുന്നു. സംസ്ഥാന ക്രെയിം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന വെബ്‌സൈറ്റ് നിര്‍മ്മാണ പരിപാടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. 

കുറ്റകൃത്യം തടയാനായി ദേശീയതലത്തില്‍ എല്ലാ പൊലീസ് സ്‌റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള െ്രെകം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റംസിന് (സിസിടിഎന്‍എസ്) പുറമേയാണ് ഓരോ സ്‌റ്റേഷനിലും പ്രത്യേക വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നത്. 

സിസിടിഎന്‍എസില്‍നിന്നു ചില വിവരങ്ങള്‍ വെബ്‌സൈറ്റിലേക്കു നല്‍കും.

ഓരോ സ്‌റ്റേഷന്റെയും സമഗ്രമായ വിവരം വെബ്‌സൈറ്റിലുണ്ടാകും. സ്‌റ്റേഷന്റെ അധികാരപരിധി, സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരും, മെയില്‍ ഐഡി, ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഹൈല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ തുടങ്ങിവയെല്ലാം സൈറ്റില്‍ ഉള്‍പ്പെടുത്തും. ഓണ്‍ലൈനായി പരാതി നല്‍കാനും പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയാനും സംവിധാനം ഉണ്ടാകും. 

രാജ്യത്തെ പൊലീസ് സ്‌റ്റേഷനുകള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറാന്‍ ഒരു ഏകീകൃത സംവിധാനമില്ലാത്തതിനെത്തുടര്‍ന്നാണ് 009ല്‍ സിസിടിഎന്‍എസ് ആരംഭിച്ചത്. ഈ സംവിധാനത്തിലൂടെ ഒരു സ്‌റ്റേഷനിലെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട രേഖകള്‍ അുത്ത സ്റ്റേഷനിലേക്ക് കൈമാറാനാകും. സംസ്ഥാനത്തു സിസിടിഎന്‍എസ് നടപ്പിലാക്കാനുള്ള നോഡല്‍ ഏജന്‍സി സംസ്ഥാന െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ ആണ്. എല്ലാ സ്‌റ്റേഷനുകളിലും വെബ്‌സൈറ്റ് കൂടി വരുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത