കേരളം

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനില്‍കുമാര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പോകുന്നത് എന്നറിയുന്നു. ദിലീപ് അറസ്റ്റിലായ ശേഷം നാദിര്‍ഷായെയും മറ്റ് ബന്ധുക്കളേയും പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നറിയാനായിരുന്നു നിരീക്ഷണം. ഇത് വിജയിച്ചതാണ് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നില്‍. 

ഈ ഫോണ്‍ ദിലീപിന് കൈമാറാനായി അഡ്വക്കേറ്റ് പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചുവെന്ന് സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു.പ്രതീഷ് ചാക്കോയും സഹ അഭിഭാഷകന്‍ രാജു ജോസഫും കേസില്‍ കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണഗതിയില്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്ത നീക്കം ഇവര്‍ നടത്തിയത് സംശയകരമായാണ് പൊലീസ് നോക്കി കാണുന്നത്. തുറന്നു സമ്മതിച്ചതിലും ഗൗരവമുള്ള മറ്റെന്തോ മറച്ചുപിടിക്കാനുള്ള നീക്കമാണോ ഇതെന്നും പൊലീസ് സംശയിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''