കേരളം

കണ്ണൂരില്‍ എസ്എഫ്‌ഐ-എബിവിപി സഖ്യം; എസ്എഫ്‌ഐ ജില്ലാ നേതൃത്വം കണ്ടില്ലെന്ന് നടിച്ചെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

പാനൂര്‍: കണ്ണൂരില്‍ എസ്എസ്എഫ്‌ഐയും എബിവിപിയും തമ്മില്‍ തെരഞ്ഞെടുപ്പ് സഖ്യം. കൊളവല്ലൂര്‍ പി.ആര്‍. മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് സഖ്യമുണ്ടാക്കിയത്. സംഭവം വിവാദമായതോടെ സിപിഎം ഇടപെട്ട് വിജയിച്ച എസ്എഫ്‌ഐ ഭാരവാഹികളെ രാജിവെയ്പ്പിച്ചു. 

എസ്എഫ്‌ഐ  14, യുഡിഎസ്എഫ്11, എബിവിപി  8 എന്നിങ്ങനെയായിരുന്നു സീറ്റ് നില. എബിവിപിക്ക് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് എബിവിപി എസ്എഫ് ഐയെ പിന്തുണക്കുകയും എസ്എഫ്‌ഐ വിജയിക്കുകയും ചെയ്തു.

ചെയര്‍മാന്‍ സീറ്റില്‍ മാത്രമായിരുന്നില്ല പരസ്പര സഹായം. എസ്എഫ്‌ഐ മത്സരിച്ച സീറ്റുകളില്‍ എബിവിപിയും എബിവിപി മത്സരിച്ച സീറ്റില്‍ എസ്എഫ്‌ഐയും മത്സരിച്ചിരുന്നില്ല. ഈ സമയത്തൊന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം ഇടെപട്ടിരുന്നില്ല. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. എസ്എഫ്‌ഐ മനപ്പൂര്‍വ്വം എബിവിപിയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് മറ്റ് സംഘടനകള്‍ ആരോപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍