കേരളം

സൗമ്യയ്ക്ക് ഒട്ടേറെ പുരുഷന്‍മാരുമായി അടുപ്പം;' മകള്‍ രണ്ടുപേര്‍ക്കൊപ്പം അസ്വാഭാവിക സാഹചര്യത്തില്‍ മുറിക്കുളളില്‍ വച്ചു കണ്ടു'

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പിണറായി കൂട്ടക്കൊലയില്‍ അറസ്റ്റിലായ പ്രതി സൗമ്യ വഴിവിട്ട ജീവിതമാണ് നയിച്ചതെന്ന് പൊലീസ്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം ഇരിട്ടി സ്വദേശിയായ ലൈംഗികത്തൊഴിലാളിയുമായി പരിചയപ്പെട്ട സൗമ്യയ്ക്ക് ഒട്ടേറെ പുരുഷന്‍മാരുമായി അടുപ്പമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. 

ഇവരില്‍ രണ്ടുപേര്‍ക്കൊപ്പം അസ്വാഭാവിക സാഹചര്യത്തില്‍ തന്നെ മുറിക്കുളളില്‍ കണ്ടതാണ് മകളോടുളള വിരോധത്തിന് കാരണമെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. മകള്‍ക്ക് ചോറിലും വറുത്ത മീനിലും വിഷം കലര്‍ത്തി നല്‍കി. ചികിത്സ തേടിയെങ്കിലും കുട്ടി മരിച്ചു. ഈ സംഭവത്തില്‍ പിടിക്കപ്പെടാതായതോടെ മാതാപിതാക്കള്‍ക്കും ഭക്ഷണത്തില്‍ എലി വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് സൗമ്യയുമായി പടന്നക്കരയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തി. വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയ പാത്രങ്ങള്‍, എലി വിഷത്തിന്റെ പായ്ക്കറ്റ് കത്തിച്ച ചാരം, വിഷം സൂക്ഷിച്ച പെട്ടി എന്നിവ കസ്റ്റഡിയിലെടുത്തു. 

 ഇതിനിടെ സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി വെളിപ്പെടുത്തി.വിഷം കഴിച്ചവര്‍ ആശുപത്രിയിലായപ്പോള്‍ സൗമ്യ നിരപരാധിയായി അഭിനയിച്ചു. ആശുപത്രിയിലെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി അയച്ചു.പിതാവിന് വിദഗ്ധ ചികിത്സ നല്‍കാന്‍ സൗമ്യ തടസ്സം നിന്നപ്പോഴും സംശയിച്ചില്ല. സൗമ്യയുടെ ദുരുദ്ദേശം മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും സഹോദരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി