കേരളം

മീശ നോവലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി; പ്രസിദ്ധീകരണം വിലക്കണം, സ്ത്രീകളേയും സമുദായത്തേയും അപമാനിക്കുന്നുവെന്ന് ആക്ഷേപം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എസ് ഹരീഷിന്റെ മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകളേയും ഒരു സമുദായത്തേയും നോവലില്‍ ആക്ഷേപിക്കുന്നു എന്ന് ആരോപിച്ച് രാധാകൃഷ്ണനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെടും.

ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്നും പിന്‍വലിച്ച മീശ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഡി സി ബുക്‌സ് തീരുമാനിച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രസിദ്ധീകരണ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ പുസ്തകങ്ങളെപ്പോലെ തന്റെ പുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ എസ് ഹരീഷ് ഡിസി ബുക്‌സിനെ സമീപിക്കുകയായിരുന്നു. അതേസമയം നോവല്‍ പ്രസിദ്ധീകരിക്കാനുളള ഡി സി ബുക്സിന്റെ തീരുമാനത്തിനെതിരെയും ഹിന്ദുത്വവാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു. 

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവലിലെ ഒരധ്യായത്തില്‍ ഹിന്ദുസ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വ തീവ്രവാദികള്‍ എസ് ഹരീഷിനെതിരെ രംഗത്തെത്തിയത്. ഹരീഷിനും കുടുംബത്തിനും നേരെ വ്യാപക വധഭീഷണികള്‍ ഇവര്‍ മുഴക്കിയിരുന്നു. ഭീഷണികള്‍ക്ക് പിന്നാലെ ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു