കേരളം

എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു ; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് . കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഇതേത്തുടര്‍ന്ന് എല്ലാ ജില്ലകളിലും പുറപ്പെടുവിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം ഒമ്പതിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തെ ജില്ലകള്‍ റെഡ് അലര്‍ട്ടില്‍ നിന്നും മുക്തമാകുന്നത്.

അതേസമയം, ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി മേഖലകളില്‍ 5000 പേര്‍ ഇനിയും കുടുങ്ങിക്കിടക്കുകയാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തനം ഇന്ന് വൈകിട്ടോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. നെല്ലിയാമ്പതിയില്‍ 2000 പേര്‍ കുടുങ്ങിയിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ഇവര്‍ക്കുള്ള ഭക്ഷണം എത്തിക്കുമെന്നും വൈദ്യസഹായവും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ അഞ്ചാം ദിവസമാണ് ഇവിടത്തുകാര്‍  കുടുങ്ങി കിടക്കുന്നത്. തിരുവല്ല, ആറന്മുള മേഖലകളിലും ദുരിതം തുടരുകയാണ്. ചെങ്ങന്നൂര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ചിലര്‍ വീടുവിട്ടു വരാന്‍ തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജലനിരപ്പ് താഴ്ന്ന പ്രദേശത്തുള്ളവര്‍ വീടുകളില്‍ തുടരുന്നതു സ്ഥിതി ഗുരുതരമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍