കേരളം

ഉരുള്‍പൊട്ടല്‍ ഭയന്ന് നാട്ടിലെത്തി; അന്‍പതുകാരി ദുരിതാശ്വാസ ക്യാമ്പില്‍ തലയടിച്ചു വീണ് മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ആലുവ: ഉരുള്‍പൊട്ടല്‍ ഭയന്ന് ഇടുക്കിയില്‍ നിന്ന് കുത്തിയതോട്ടെ സ്വന്തം വീട്ടിലെത്തിയ അന്‍പതുകാരി ദുരിതാശ്വാസ ക്യാമ്പില്‍ തലയടിച്ചു വീണു മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി ജെയ്‌സിന്റെ ഭാര്യ റോസിലിയാണ് മരിച്ചത്. 

പ്രകൃതിക്ഷോഭം ആരംഭിച്ചപ്പോള്‍ തന്നെ ജയ്‌സും റോസിലിയും കുത്തിയതോട്ടേക്ക് എത്തിയിരുന്നു. ഇവിടെയും വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇവര്‍ മാറി. മുന്‍പ് ആറുപേര്‍ അപകടത്തില്‍ മരിച്ച കുത്തിയതോട്ടെ ക്യാമ്പിലായിരുന്നു ഇവര്‍. ക്യാമ്പില്‍ വെള്ളം ഉയര്‍ന്നതോടെ എളന്തിക്കര കീഴൂര്‍പാടത്തുള്ള സ്‌കൂളിലേക്ക് മാറുകയായിരുന്നു.

തിങ്കളാഴ്ച ക്യാമ്പില്‍ നിന്ന് സമീപത്തെ വീട്ടിലേക്ക് കുളിക്കാന്‍ പോയ റോസിലി രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍ഗമധ്യേ മരിച്ചു. വണ്ടിപ്പെരിയാറില്‍ വെള്ളം ഇറങ്ങിയിട്ടില്ലാത്തതിനാല്‍ മൃതദേഹം കുത്തിയതോട് പള്ളിയില്‍ സംസ്‌കരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി