കേരളം

നാശനഷ്ടം കണക്കാക്കുന്നതിന് മുമ്പ് വിദേശ സഹായം വേണ്ടെന്നുവച്ചത് നിയമവിരുദ്ധം: കേന്ദ്ര സര്‍ക്കാരിനെതിരെ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ഉലഞ്ഞ കേരളത്തിന് വാഗ്ദാനം ചെയ്ത   യുഎഇ സഹായം സ്വീകരിക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദനയം കോടതിയിലേക്ക്. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്ത് സിപിഐ നേതാവ് ബിനോയ് വിശ്വം സുപ്രൂംകോടതിയില്‍ ഹര്‍ജി നല്‍കി. ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശസഹായം സ്വീകരിക്കാമെന്ന് ദുരന്തനിവാരണ ചട്ടങ്ങളില്‍ പറയുന്നുണ്ടെന്നും നാശനഷ്ടം കണക്കാക്കുന്നതിന് മുമ്പ് വിദേശ സഹായം വേണ്ടെന്നുവച്ചത് നിയമവിരുദ്ധമാണെന്നും ഹര്‍ജ്ജിയില്‍ പറയുന്നു. സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ബിനോയ് വിശ്വം ഹര്‍ജ്ജിയില്‍ പറയുന്നു. 

കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് നിരവധി വിദേശ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍ വിദേശ സഹായം സ്വീകരിക്കാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മുന്‍ വിദേശകാര്യ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരന്തമുണ്ടാകുമ്പോള്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്രസര്‍ക്കാര്‍ നിസ്സഹായ നിലപാടാണ് കൈകൊള്ളുന്നത്. ഇതേതുടര്‍ന്നാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം