കേരളം

ഭാര്യയെ കൊന്നത് ഒറ്റയ്‌ക്കെന്ന് തൊണ്ണൂറ്റൊന്നുകാരന്‍: ആറുപവന്റ മാല പറമ്പില്‍ കുഴിച്ചിട്ടു; അവശേഷിച്ചത് തലയോട്ടിയും എല്ലുകളും ചാരവും മാത്രം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മൂന്ന് ദിവസം മുന്‍പ് കാണാതായ വയോധികയെ കൊലപ്പെടുത്തി വീടിന് സമീപം കത്തിച്ച നിലയില്‍ കണ്ടെത്തി. വെള്ളിക്കുളങ്ങര മുക്കാട്ടുകര വീട്ടില്‍ കൊച്ചു ത്രേസ്യയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട്  ഭര്‍ത്താവ്  ചെറിയക്കുട്ടിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലിസ് പറയുന്നു. ദമ്പതികള്‍ മാത്രം താമസിക്കുന്ന് വീട്ടില്‍ നിന്നാണ് യുവതിയുടെ കത്തിക്കരിഞ്ഞ ജഡം കണ്ടെടുത്തത്.

ഈ മാസം 27 മുതല്‍ കൊച്ചു ത്രേസ്യയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ചെറിയകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. വീടിന്റെ മുകള്‍ നിലയില്‍ നിന്നും രക്തതക്കറ കണ്ടെത്തിയിട്ടുണ്ട്. ചേരപ്പാടുള്ള കത്തിയും കണ്ടെടുത്തിട്ടുണ്ട്. വീടിനുള്ളില്‍ കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് പുറകിലെ ഷെഢിന് സമീപം കത്തിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു.മൃതദേഹം പൂര്‍ണമായി കത്തിയിട്ടുണ്ട്. തലയോട്ടിയും എല്ലുകളും ചാരവും മാത്രമാണ് അവശേഷിച്ചത്

91 വയസ്സുള്ള ആള്‍ക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നടത്താനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും കൊച്ചു ത്രേസ്യയുടെ ആറുപവന്റെ മാല പറമ്പില്‍ കുഴിച്ചിട്ടെന്നും ചെറിയകുട്ടി സമ്മതിച്ചാതായാണ് സൂചന.ഇന്ന് ഫോറന്‍സിക് വിദഗ്ദരെത്തി സംഭവസ്ഥലം പരിശോധിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം