കേരളം

പ്രതിരോധ വക്താവും ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി; ഒറ്റയടിക്ക് നഷ്ടമായത് 33,000 രൂപ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്രെഡിറ്റ് കാർഡ് തട്ടിപ്പുകാരിൽ നിന്ന് പ്രതിരോധ വക്താവിനും രക്ഷയില്ല. തിരുവനന്തപുരത്തെ പ്രതിരോധ വക്താവ് ധന്യ സനൽ ഐഐഎസിന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് തിങ്കളാഴ്ച അർധ രാത്രിയിൽ 33,000 രൂപ ഒറ്റയടിക്ക് നഷ്ടമായി. ഒടിപി പോലുമില്ലാതെയാണ് പണം കവർന്നത്. ഗോപ്രോ ക്യാമറ വെബ്സൈറ്റില്‍ നിന്ന് 480 ഡോളറിന്റെ ഇടപാടാണ് തട്ടിപ്പുകാർ നടത്തിയത്. പണം പിൻവലിച്ചതായി രാത്രിയിൽ ഫോണിലേക്ക് സന്ദേശമെത്തിയിരുന്നു. 

വിദേശ വെബ്സൈറ്റുകളിൽ ഒടിപി ഇല്ലാതെ കാർഡ് നമ്പർ, കോഡ്, എക്സ്പയറി ഡേറ്റ് തുടങ്ങിയവ നൽകിയാൽ ഇടപാട് പൂർത്തിയാക്കാം. ഇതാണ് തട്ടിപ്പുകാർ ചൂഷണം ചെയ്തതെന്നാണ് സൂചന. യുഎൻസിഎച്ച്ആർ സൈറ്റിലേക്ക് 100 രൂപയുടെ ഇടപാടിനു ശ്രമിച്ചെങ്കിലും ഒടിപി ആവശ്യമായ വന്നതിനാൽ ഇടപാട് റദ്ദായി. സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാർഡിൽ നിന്നാണ് പണം നഷ്ടമായത്. ഇടപാട് നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു. പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ