കേരളം

ശബരിമല യുവതി പ്രവേശം: അയ്യപ്പജ്യോതിയില്‍ സുകുമാരന്‍ നായര്‍ പങ്കെടുത്തില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വിശ്വാസ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത്  ഒട്ടാകെ അയ്യപ്പ ജ്യോതി തെളിയിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ജ്യോതിയില്‍ പങ്കെടുത്തില്ല. അതേസമയം ചങ്ങനാശ്ശേരിയില്‍ ജ്യോതിയില്‍ പങ്കെടുക്കാനായി ആയിരങ്ങള്‍ എത്തി. സര്‍ക്കാരിന്റെ വനിത മതിലിന് ബദലായാണ് അയ്യപ്പജ്യോതി പ്രഖ്യാപിച്ചത്.കാസര്‍കോട് ഹൊസങ്കടി മുതല്‍ കന്യാകുമാരി ത്രിവേണി സംഗമംവരെയാണ് അയ്യപ്പജ്യോതി തെളിയിച്ചത്.

പലയിടത്തും മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ പേര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തതായും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. 

ബി.ജെ.പിയുടെയും എന്‍.എസ്.എസിന്റെയും പിന്തുണയോടെ നടന്ന പരിപാടിയില്‍ പത്ത് ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍. മഞ്ചേശ്വരം മുതല്‍  കളിയിക്കാവിള വരെ ഒരേ സമയത്താണ് അയ്യപ്പജ്യോതി തെളിയിച്ചത്. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിത മതില്‍  പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അയ്യപ്പജ്യോതി എന്ന ആശയം ഉയര്‍ന്നുവന്നത്. ഇതിന് ബി.ജെ.പി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ബിജെപി, ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ക്ക് പുറമെ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, മുന്‍ വനിതാ കമ്മീഷന്‍ അംഗം ജെ പ്രമീളാ ദേവി, സുരേഷ് ഗോപി എംപി, സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല, നടനും കലാകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്‍, പ്രൊഫസര്‍ എന്‍ സരസു, ഫാദര്‍ ജോസ് പാലപ്പുറം, സംവിധായകന്‍ അലി അക്ബര്‍ തുടങ്ങിയ പ്രമുഖര്‍ അയ്യപ്പ ജ്യോതിയുടെ ഭാഗമായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍