കേരളം

വീട് പരിശോധിക്കാനെത്തിയ ആശാവര്‍ക്കര്‍ക്ക് വെട്ടേറ്റു

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: റീബില്‍ഡ് കേരളയുടെ ഭാഗമായി വീട് നിര്‍മ്മാണത്തിനുള്ള അപേക്ഷ പരിശോധിക്കാന്‍ എത്തിയ ആശാ വര്‍ക്കര്‍ക്ക് വെട്ടേറ്റു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ആശാ വര്‍ക്കര്‍ ജയകുമാരിക്കാണ് വേട്ടേറ്റത്. പിടിവലിക്കിടെ ഇവരെ ആക്രമിച്ച കല്ലിശ്ശേരി പാറേപുരയില്‍ വിനീഷിനും പരിക്കേറ്റു. 

ജയകുമാരിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും വിനീഷിനെ വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട് നിര്‍മ്മാണത്തിനുള്ള വിനീഷിന്റെ മാതാവിന്റെ അപേക്ഷയെ കുറിച്ച് അന്വേഷിക്കാനാണ് ഓവര്‍സിയര്‍ ധന്യയും, ആശ വര്‍ക്കര്‍ ജയകുമാരിയും കല്ലിശ്ശേരി പാറേ പുരയില്‍ എത്തിയത്. 

ഈ സമയം മദ്യലഹരിയിലായിരുന്ന വിനീഷ് അസഭ്യ വര്‍ഷത്തോടെ  വെട്ട് കത്തിയുമായി ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇരുവരെയും ഉപദ്രവിച്ച ഇയാള്‍ ധന്യയുടെ സ്മാര്‍ട്ട് ഫോണ്‍ പിടിച്ച്  വാങ്ങി വെട്ടുകത്തി ഉപയോഗിച്ച് തകര്‍ക്കുകയും ഇവരുടെ സ്‌കൂട്ടര്‍ നശിപ്പിക്കുകയും ചെയ്തു. ഇതു തടയാനെത്തിയ ജയകുമാരിയുടെ വലതു ചൂണ്ടു വിരലിനും വിനീഷിന്റെ മുഖത്തും തലയ്ക്കും വെട്ടേറ്റു. സംഭവത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''